Saturday, November 3, 2012

നൊമ്പരക്കൂട്


ഒരു വൃത്തത്തിലുമായിരുന്നില്ല
എന്നില്‍ നൊമ്പരങ്ങള്‍ നിറഞ്ഞത്
കവിഞ്ഞൊഴുകിയതും.........
പക്ഷെ,
നൊമ്പരങ്ങളുടെ വൃത്തത്തിനകത്ത്
കവിതയുണ്ടായിരുന്നു...


കവിയാകുവാന്‍ വേണ്ടിയായിരുന്നില്ല
ഞാന്‍ നോവ്‌ തിന്നത്
കരഞ്ഞു തീര്‍ത്തതും..
പക്ഷെ,
മുറിവുകളിലൊരു തൂവല്‍ തലോടലായ്‌
കവിതയുണ്ടായിരുന്നു...

തീ തിന്നു വളര്‍ന്നൊരു പക്ഷി
കൊടിയവേനലില്‍
അതിന്‍റെയാകാശത്തിന് ചുവട്ടില്‍
നൃത്തമാടുന്നപോലെ
കവി നഷ്ടങ്ങളുടെ വേനലില്‍
വേവാതെ,യൊരു വേഴാമ്പലാവാതെ ...........



3 comments:

മീശയുടെ ശ

മീശ പിരിച്ചു പിരിഞ്ഞു നമ്മൾ മീശ പിരിച്ചു പിരിച്ചൂ..... മൂക്കേൽ തൊട്ടു കളിച്ചൂ പിന്നെ മീശ വടിച്ചു കളഞ്ഞൂ.... ആഞ്ഞൂ പിടിച്ചു വലിച്ചൂ ...