Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, September 16, 2017

ഇന്നലെകളിൽ നിന്ന്

പണ്ട് നാട്ടുപാതയുടെയോരത്ത'
ആളേറുന്ന നേരത്ത്
നാൽക്കാലികളാവുന്ന
ഇരുകാലികൾ
ഏറെയുണ്ടായിരുന്നു....

പോലീസ് ശിവേട്ടൻ
കോലായിലാരോ 
കൊന്നിട്ട റഫീക്ക്
കളരി ഭാസ്കരൻ
അങ്ങിനെയങ്ങനെ:...

പിന്നെ
നഴ്സറിയിലെ
അവസാന ദിനം
കൊച്ചുങ്ങൾ കുപ്പി
പൊട്ടിക്കാൻ തുടങ്ങിയപ്പോഴാണെന്ന്
തോന്നുന്നു
അവരെല്ലാം
മാളങ്ങളിലേക്ക് വലിഞ്ഞത്

കുനിയിൽ കുളത്തിൽ
ആണുങ്ങളുടെയും
പെണ്ണുങ്ങളുടെയും
കടവിന് നടുവിലിരുന്ന്
ചൂണ്ടയാലും കണ്ണാലും
മീൻ പിടിച്ചാണ്
ഷൈജുവിന്  കോങ്കണ്ണായത്

സണ്ണി ലിയോണുറങ്ങുന്ന
കൊച്ചു ഫോണുകൾ
കീശകളിൽ നിറഞ്ഞത്
കൊണ്ടായിരിക്കണം
കുളത്തിലെയും പടവിലെയും
മീനുകൾ രക്ഷപ്പെട്ടത്


തറവാട്ടുകാരനായ
തടിച്ച പോക്കിരി
പൊടിമീശക്കാരുടെ
ഗുണ്ടാസംഘങ്ങൾക്കാണ്
വഴി മാറിയത്......

എ ആർ കൊട്ടകയിലെ
മൂട്ടക്കുഞ്ഞുങ്ങളും
മോഹനേട്ടനും
നാരായണേട്ടനും
ടൊറന്റിലും
പെൻഡ്രൈവിലുമാണ്
മറഞ്ഞത്....


ഇന്നലെകളിൽ നിന്ന്
ഇന്നിലേക്ക് മറിഞ്ഞു വീണ
ഈ ഗോവണിയിൽ
കയറി നിന്ന്
പക്ഷേ ഞാൻ തിരയുന്നത്
എന്നെ തന്നെയാണ് .........

Sunday, April 9, 2017

ഉച്ചഭാഷിണി



ച്ചഭാഷിണിയുടെ
വലിയ വാവട്ടം
കേൾപ്പിക്കാൻ മാത്രമുള്ളതാണ്....

കൂടുതൽ ഉച്ചത്തിൽ
കൂടുതൽ കാതുകളിൽ..

ഇടതന്റെ വലതന്റെ
മതത്തിന്റെ യുക്തന്റെ
പക്ഷങ്ങളിൽ, പക്ഷേ-
പക്ഷങ്ങളില്ലാതെ....

തിരിച്ചെന്തെങ്കിലും
കേൾക്കുക എന്നതും
കാതുകളുണ്ടാവുകയെന്നതും
ജന്മഭാവമല്ല താനും.....

പക്ഷേ,
പറഞ്ഞ് പറഞ്ഞ്
ഭരണകൂടങ്ങൾ പ്രമാണികളുടെ
ഉച്ചഭാഷിണികൾ 
മാത്രമായി തീരുന്നിടത്ത്-
പ്രജകൾ കർണ്ണപുടങ്ങൾ
സ്വയം തകർത്താണ്
ശബ്ദങ്ങളിൽ നിന്ന്
മോചനം നേടുന്നത്......




                                      നവാസ് അത്തോളി




                                                                           ചിത്രം ഗൂഗിളിൽ നിന്നും ........

Thursday, September 29, 2016

നീതി...

ഒരു പുലരി ,
മഞ്ഞു തുള്ളി
തളിരിലയും.....

മഞ്ഞിളം കുളിരിൽ
കുഞ്ഞിളം തളിര്
ഉൾപുളകമാർന്നും..

സൂര്യാംശുവേറ്റേറെ -
നാണമായ് ചൂളി
മഞ്ഞിൻ കണമോ
കൂനിയിരുന്നു...

തുമ്പമലരു പോൽ
കുഞ്ഞിളം വിരലുകൾ
പൂക്കളിറുക്കുന്നു
പാട്ടുകൾ പാടുന്നു...

തന്നിളം കൊക്കുകൾ
നീട്ടി ചിലച്ചു കൊണ്ടൊരു
കൊച്ചു കിളിയുടെ
കൊഞ്ചലിന്നീണവും......

ഒരു മാത്ര, സർവ്വവും
മാഞ്ഞു പോയി
വേട്ടയായ്-
തേട്ടമായ്, രോദനവും...

തളിരിന്റെ കുളിരാർന്ന
ശാന്തിപർവ്വം
ഒരു തുള്ളി രുധിരം
കവർന്നെടുത്തു....

പൂക്കൂട തൂങ്ങിയ
പൂവിതൾ മാറിൽ
കോമ്പല്ലു കേറിയ
പാടുകൾ നീളെയായ്...

പടരും വിപത്തിന്റെ
ദ്രംഷ്ട്രകൾ രാകുന്ന
കാരുണ്യമെന്തിന്
കൂട്ടുകാരേ.......

''നീതി " രണ്ടക്ഷരം
"തീനി " യും രണ്ടു താൻ
കൊല്ലുന്ന പാപം
തിന്നുന്ന നീതിയോ....

Sunday, September 25, 2016

ഭക്തമാഹാത്മ്യം

ചില ഭക്തരുണ്ട്
അവർ ദൈവത്തെ
ചിലപ്പോഴങ്ങ് സഹായിച്ച്-
 കളഞ്ഞേക്കും.....

പ്രാർത്ഥനാലയങ്ങളുടെ
മേൽക്കൂരകൾ താങ്ങി നിർത്തുന്ന
പല്ലികളെപ്പോലെ....

ചില ഭക്തരുണ്ട്
അവർ ദൈവത്തിന്
മുൻപേ വിധി പറഞ്ഞേക്കും..

ചിലരുണ്ട്
ദൈവത്തെ
കയറിയങ്ങ് സംരക്ഷിക്കുന്നവർ..

ഇടം വലം തിരിയാതെ
ഇരിക്കെന്റെ ദൈവമേയെന്ന്
വേറെ ചിലർ....

ഈ ഭക്തരുടേതൊന്നുമല്ല
ദൈവമെന്ന്
പക്ഷേ-
നിശ്ശബ്ദമായി വിളിച്ചു പറയുന്നത്
പ്രപഞ്ചം തന്നെയാണ്....

Monday, November 30, 2015

കഴുതകൾക്ക് വേണ്ടിയൊരു ക്ഷമാപണം ...............

ഒരാളൊരു
ജനതയ്ക്കു വേണ്ടിയും
ഒരാളിരു-
 ജീവനുകള്‍ക്ക്  വേണ്ടിയും
ഉയിരേകി
സ്വയമലിഞ്ഞു പോയവര്‍



ഒരു ജീവനാരെങ്കിലും
കാത്താല്‍
മനുഷ്യകുലത്തെ
മുഴുവനും കാത്തെന്നു
വിശുദ്ധ ഗ്രന്ഥം..

മരണത്തിന്റെ
മാലാഖയുടെ
ഇരു ചുമലുകളില്‍
നിത്യതയിലുറങ്ങാന്‍
പോകുന്ന നേരം,-

അവര്‍ കണ്ട-
കനവിന്റെ
കുന്നുകള്‍ക്കിപ്പുറം,-
ശവം തിന്നു
ചീര്‍ക്കുവാന്‍
ആര്‍ക്കുന്നു നമ്മള്‍......

മലം തിന്നു
തള്ളാന്‍
അറക്കാതെ
വായകള്‍........

ഇനിവയ്യ പ്രിയരേ
വെറുതെയിരിക്കാന്‍...
ഇതുവഴി വരാനുള്ള
പ്രളയവും കാണാന്‍.....















Thursday, October 22, 2015

ബീ...........................




ബീഫാണ് പ്രശ്നം...
കണ്‍കളില്‍, ചെവികളില്‍
ശ്വാസമായ്,കൂട്ടമായ്‌
മുന്നിലായ്, പിന്നിലായ്,
ബീഫാണ് പ്രശ്നം...

എരിയുന്ന വയറിലെ
തീയല്ല പ്രശ്നം
കരിയുന്ന വയലിലെ
നോവല്ല പ്രശ്നം..

പിഞ്ചിന്റെ യുടലിലും
രേതസ്സ് വീഴുന്ന-
കുഞ്ഞിളം കനവിനെ
കത്തിയെരിക്കുന്ന-
ഇന്നിന്റെ മുന്നിലും
ബീഫാണ് പ്രശ്നം....!!!!!

ബീഫല്ല പ്രശ്നം-
പോത്തുകളോതുന്ന
വേദങ്ങള്‍ പ്രശ്നം....

അല്ലെങ്കില്‍
വേദങ്ങളോതുന്ന
പോത്തുകള്‍ പ്രശ്നം.....
                                                      നവാസ് അത്തോളി

Tuesday, July 21, 2015

നിന്നോടുമെന്നോടും

ചിത്രം ഗൂഗിളില്‍ നിന്നും

ഇനിയെന്‍റെ പാട്ടിന്‍റെ താളമാക,
നീയെന്‍റെ നേരിന്‍റെ കാവലാക,
ഇന്നിന്‍റെ നോവിലെ തൂവലാകാം..
കണ്ണുകള്‍ പൊള്ളുന്ന കാഴ്ച കാണാം....

ഇനിയേതു തീരമെന്നാര്‍ത്തനാദം,
കടലും കവര്‍ന്നവര്‍ രൌദ്രതാളം
വേരിന്‍റെ നന്മയില്‍ നേരിന്‍റെയുന്മയില്‍-
സര്‍വ്വം തകര്‍ക്കുവാന്‍ കാളകൂടം....

ഓര്‍മ്മതന്‍ മുറ്റത്തെ നന്മ തന്‍ പൂക്കളം,
ഒന്നിച്ചിറുത്തതാം തുമ്പ മലരുകള്‍,
നീയില്ല ഞാനില്ല ചോരക്കളത്തില്‍-
കോമരം തുള്ളുന്ന നമ്മള്‍ മാത്രം.....

ഉള്ളിന്‍റെയുള്ളില്‍ അറിയാതെയെപ്പൊയോ
വെട്ടിയ കൈകളും വെട്ടേറ്റ ജീവനും
തൂക്കും തുലാസിന്‍റെയപ്പുറമിപ്പുറം
തൂക്കിയോ നോക്കിയോ നമ്മള്‍ പോലും

ഇനിയെന്‍റെയുണ്ണിക്ക് മഴ നനഞ്ഞീടുവാന്‍
നീ നിന്‍റെ വാനം വിടര്‍ത്തി നല്ക
ഞാന്‍ നിന്‍റെ പൈതലിന്‍കുഞ്ഞു കരങ്ങളില്‍
നാളെയെ കാക്കും കനവു നല്‍കാം

Friday, November 22, 2013

ജീവിതമെന്നത്‌....

തിടുക്കം കൂട്ടീട്ടെന്തു കാര്യം
ഒരു തുള്ളി മഷിയെ-
ബാക്കിയുള്ളൂ ....


വേഗത്തിലായാലും
വേഗം വെടിഞ്ഞാലും
വാക്കുകള്‍
വരികള്‍ക്കൊരേ  നീളം.

നുണച്ചു കുറിക്കുകയിനിയി -
പ്പേനയാല്‍..
ഓരോ വരിയും
ഓരോ യുഗങ്ങളായ്‌...


പക്ഷെ ചുരുക്കി-
ക്കുറിക്കുക..
പരത്താന്‍ മടിക്കുക.......!!
                     
                                          നവാസ് അത്തോളി

Tuesday, September 3, 2013

ഉത്സവമേളം

നാലുപുരക്കാവിലന്ന് -
നാലാം ഉത്സവമായിരുന്നു
നാണം നിറഞ്ഞൊരു കണ്ണ്-
നെഞ്ചകമാകെ  നിറഞ്ഞ്‌  ......
നാലുപുരക്കാവിലന്ന്-
നാലാം ഉത്സവമായിരുന്നു ...

ചെണ്ടകള്‍ മിണ്ടുന്നതെന്തേ
ചേങ്ങില താളത്തിലെന്തേ-
പുത്തന്‍ വര്‍ണ്ണക്കുടകള്‍ ,
പൂക്കള്‍ നിറയുമിടങ്ങള്‍  ...

മേളം മുറുകി മുറുകി-
മേലേകാവിന്നരികില്‍,
ആല്‍മരചോട്ടിന്‍ തറയില്‍.
വാണിഭചന്ത  തിരക്കില്‍ -
കണ്ടില്ലയൊന്നുമെന്നുള്ളം
കണ്ടതാ പൂര്‍ണേന്ദു  മാത്രം .

ഒരു ക്ഷണം മേലോട്ടു പൊന്തി-
വാനില്‍ നിറഞ്ഞു ചിതറും
പൂത്തിരി വെട്ടത്തില്‍ പോലും
പൂക്കുന്നു നിന്‍ ചിരി തോഴീ ......

മേളം പിരിയുന്ന നേരം
ദൂരെ പിരിയില്ലെ നമ്മള്‍
മോഹങ്ങളെല്ലാം വിരിയും
പൂവാടി ഭൂവിലൊന്നുണ്ടോ..
പൈങ്കിളീ പാടട്ടെ ഞാനീ-
പ്രണയത്തിന്‍ ഗായകന്‍ വീണ്ടും ....


Wednesday, August 21, 2013

നിറതിങ്കള്‍


       ( ഏറെക്കാലം മുമ്പ്, ഇ. വി  .വത്സന്‍  മാസ്റ്റര്‍  സംഗീതം ചെയ്തു പുറത്തിറങ്ങിയ )                                                                     എന്‍റെയൊരു   ലളിത ഗാനം





തിരമാല മെല്ലെ തൊട്ടുചോദിച്ചു
എവിടെ നിന്‍ തോഴി കണ്ടില്ലല്ലോ
മെല്ലെതഴുകി തലോടുന്ന കാറ്റും
മൌനമായ്‌ മെല്ലെ പിരിഞ്ഞു പോയി....
                                                                 (തിരമാല )
ദൂരെ പകലോന്‍ മറയുന്ന ദിക്കില്‍
എരിയുന്നതെന്നുടെ മോഹമാണോ
വാടാത്തപൂവാണ് പ്രണയമേന്നോതി നീ
വാടി കരിഞ്ഞുവോ പൂവനങ്ങള്‍
                                                               (തിരമാല )
ചാരെ നീ നിന്ന നാളിന്‍റെയോര്‍മ്മകള്‍
നിറയുന്ന നെഞ്ചകമിന്നു സ്വന്തം
ആകാശമാകെ നിറയുന്ന ശോകം
ആകെയും പെയ്തു നനഞ്ഞില്ലയോ.............





Saturday, January 19, 2013

മാധ്യമവിചാരം

കണ്ണാടിയുടെ രസം 
രാസവാക്യങ്ങള്‍ മാറ്റിയെഴുതിയാല്‍ 
കാണുന്നതെന്തായിരിക്കും ..
എങ്ങിനെയെല്ലാമായിരിക്കും ....

ഒരു പട്ടിണിക്കോലത്തിനു-
നേരെ പിടിച്ചപ്പോള്‍
കൊഴുപ്പിന്റെ കനത്ത പാളികള്‍ 
കണ്ടു ലോകം ഞെട്ടിയത്രെ........

ചില യുദ്ധങ്ങളില്‍ 
തലയില്‍ വന്നുവീണത്-
പൂക്കളും മഞ്ഞുതുള്ളികളും
മാത്രമായിരുന്നെന്നും ......

ഗര്‍ഭാശയങ്ങള്‍ 
കുത്തിത്തുരന്നത്
ഒരു മുള്ളെടുക്കലിന്റെ
ചികിത്സാ ശാസ്ത്ര  ലാഘവമായും......

വരിക നമുക്കീ-
വികൃത പ്രതിഫലനക്കണ്ണാടികള്‍
തച്ചുടച്ചിന്നിനെ കാണാം
ഇന്നിന്‍റെ നേരിനെ കാണാം .....






Friday, January 11, 2013

പ്രണയകാലം...........




പ്രിയതേ
മറന്നൊരാ ഗാനവുമായാരോ
ഓര്‍മ്മ തന്‍ തീരത്ത്
മഴ നനയുന്നു ......

നമ്മളാം കരകള്‍ക്ക്

നടുവിലൂടെത്രയോ
നാളുകള്‍ നീളെയൊഴുകി-
ക്കടന്നു പോയെങ്കിലും

ചെന്നു ചേര്‍ന്നുള്ളൊരാ

കടലിന്‍റെ ആഴങ്ങള്‍
തിരികെയയക്കുന്നു
പിന്നെയും പെയ്യുവാന്‍ .....

കുളിരില്ലയെങ്കിലും

കുളിരാര്‍ന്നൊരോര്‍മ്മ തന്‍
പ്രണയകാലത്തിലേക്കൊരു-
മാത്രയെങ്കിലും
പറന്നുകൂടേ....

നനയില്ലയെങ്കിലും

നനവാര്‍ന്നൊരോര്‍മ്മ തന്‍
പെരുമഴക്കാലം
നനഞ്ഞു കൂടേ....

പിന്നെ

അറിയാതെയെങ്കിലും,
നമ്മള്‍ക്കു നമ്മളെ-
പിരിയുവാന്‍ വയ്യെന്ന്,
നമ്മളറിയാതെയെങ്കിലും
പറഞ്ഞു കൂടേ....

Thursday, December 13, 2012

കാക്കയും ബോംബും

സുഹൃത്തേ,
ഇതേയാകാശത്തിന് ചുവട്ടില്‍
തലയില്‍ വന്നു വീഴാന്‍
ബോംബുകള്‍ മാത്രമുള്ള
ചിലയിടങ്ങളുള്ളപ്പോള്‍
നീയെന്തിനാണ്
ഈ കാക്കകളോട്
ഇത്രയും രോഷാകുലനാകുന്നത്......


നിന്റെ,
പ്രഭാത സവാരിക്കിടയില്‍
ഒരിക്കലെങ്കിലും നിനക്ക്
വഴിയരികിലെ മരത്തിലെ
കാക്കകളെ കുറിച്ചല്ലാതെ
തലയില്‍ വന്നു വീഴുന്ന-
മരണത്തെക്കുറിച്ച്
ഭയക്കാനിടയുണ്ടായിരുന്നോ....


തിരിച്ച് കൂടണയുമ്പോള്‍
നിന്റെ കൈ വിരലുകളില്‍
തൂങ്ങുമായിരുന്ന
രണ്ടിളം കൈകള്‍
ഒരു യന്ത്ര പക്ഷിയിട്ട ക്രൂരതയില്‍
ചിതറിത്തെറിച്ച-
കാഴ്ച കാണേണ്ടിയും..................


ചിലയിടങ്ങളിലങ്ങനെയുമുണ്ട്  സുഹ്രുത്തേ......
ചിലയിടങ്ങളിലത് മാത്രമേയുള്ളൂ............


എനിക്കും നിനക്കും
നമുക്കും, നോവാത്തത് കൊണ്ട്
നാം മറന്നുകളയുന്ന പലതും പോലെ
ഇരകളുടെ ഇടങ്ങള്‍ ........





Wednesday, December 5, 2012

അഭയമറ്റവള്‍ക്ക്......

ഒരു കുപ്പി വെള്ളത്തിനായ്‌
ഇറങ്ങിയ നീ-
ഒരു കിണര്‍ നിറച്ചാണ്
മരിച്ചത്‌ ........?


ഉറക്കച്ചടവകറ്റാന്‍
ഇറങ്ങിയ നീ-
നിത്യതയിലുറങ്ങിയാണ്
മടങ്ങിയത്.......!!

പൗരോഹിത്യത്തിന്
കുരിശായിത്തീര്‍ന്നവന്റെ
മണവാട്ടിയായിട്ടും
അഭയം ലഭിക്കാത്തവളെ,
വാതിലില്‍ കുരുങ്ങിയ
നിന്റെ ശിരോവസ്ത്രം പോലെ
സത്യവും എവിടെയെല്ലാമോ
കുരുങ്ങികിടക്കുമ്പോള്‍
ഇരുട്ടിനെ പ്രണയിച്ചവര്‍
ഇന്നും പ്രണയിക്കുന്നവര്‍
ഇവിടെ സുരക്ഷിതരാണ്....

എങ്കിലും
ഇരയുടെ ഒടുക്കത്തെ രോദനത്തിന്‍
മാറ്റൊലി
പ്രപഞ്ചത്തിന്നൊടുക്കം വരെ
കാത്തുവെക്കുന്നൊരാള്‍
ഒരു ചെറുതിരിയും
ബാക്കിയാക്കിയിരിക്കും.....

അസത്യങ്ങളുടെ പ്രഭയില്‍
ഒളിച്ചുനില്‍ക്കുന്ന
കുഞ്ഞുനക്ഷത്രമായ്‌
ആ തിരിനാളം
ബാക്കിയാവുക തന്നെ ചെയ്യും




Saturday, November 3, 2012

നൊമ്പരക്കൂട്


ഒരു വൃത്തത്തിലുമായിരുന്നില്ല
എന്നില്‍ നൊമ്പരങ്ങള്‍ നിറഞ്ഞത്
കവിഞ്ഞൊഴുകിയതും.........
പക്ഷെ,
നൊമ്പരങ്ങളുടെ വൃത്തത്തിനകത്ത്
കവിതയുണ്ടായിരുന്നു...


കവിയാകുവാന്‍ വേണ്ടിയായിരുന്നില്ല
ഞാന്‍ നോവ്‌ തിന്നത്
കരഞ്ഞു തീര്‍ത്തതും..
പക്ഷെ,
മുറിവുകളിലൊരു തൂവല്‍ തലോടലായ്‌
കവിതയുണ്ടായിരുന്നു...

തീ തിന്നു വളര്‍ന്നൊരു പക്ഷി
കൊടിയവേനലില്‍
അതിന്‍റെയാകാശത്തിന് ചുവട്ടില്‍
നൃത്തമാടുന്നപോലെ
കവി നഷ്ടങ്ങളുടെ വേനലില്‍
വേവാതെ,യൊരു വേഴാമ്പലാവാതെ ...........



Friday, October 26, 2012

സമാധാനപ്പല്ലി


നവാസ്‌ അത്തോളി



(ആണ്ടുകള്‍ക്കപ്പുറത്തൊരു
ബലിപെരുന്നാള്‍ദിനത്തില്‍സദ്ദാംഹുസൈ
ന്‍തൂക്കിലേറ്റപ്പെട്ടപ്പോ ള്‍എഴുതിയ കവിത   
ഈ ബലി പെരുന്നാള്‍ ദിനത്തില്‍ ...)
സമാധാനപ്പല്ലി

ഇനി,
അയാള്‍ നാക്ക്‌ നീട്ടുന്നത്
നമുക്ക്‌ നേരെയായിരിക്കും....

ഭൂലോകസമാധാനമാകെ-
താങ്ങിനിര്‍ത്തുന്നത്‌
താനാണെന്നമട്ടില്‍
ഒരു തെരഞ്ഞെടുപ്പ് നാണക്കേടിന്റെ
മേല്‍ക്കൂരയില്‍ കയറിനിന്ന്
ഈ ഭീകരന്‍
നാക്കുനീട്ടാന്‍ തുടങ്ങിയിട്ട്
നാളുകളേറെയായി.

നാണമില്ലായെന്ന്‍
നാണിക്കുവാന്‍ പോലുമാവാതെ
നാമിരിക്കുമ്പോള്‍
ഇവറ്റകള്‍ തലയ്ക്കുമുകളില്‍
നൃത്തമാടുക തന്നെ ചെയ്യും.

ചാണക്യസൂത്രങ്ങളറിയുന്നയീ-
പല്ലിയിന്നലെ,
നാവില്‍ കൊടിയ വിഷം പുരട്ടിയൊരു
സിംഹത്തിന്റെ മുറിവില്‍ തൊട്ടതിനെ-
കൊന്നുവത്രെ...!!


പക്ഷെ
കൊന്ന പാപവുംമാംസവും
തിന്നു തീര്‍ക്കാനാവാതെ
വലഞ്ഞുവത്രെ....
വലയുമത്രെ...

അല്ലെങ്കിലും
ഒരു പല്ലിക്ക്
ഒരു സിംഹത്തിനെയെങ്ങിനെ.....?

ഇവന്റെ കുലത്തില്‍
ഇവനെക്കാളെത്രയോ
ഉഗ്രരായിരുന്ന ദിനോസറുകള്‍
ഭൂമിയില്‍ മദിച്ചതും
തുടച്ചു,തുടച്ചു നീക്കപ്പെട്ടതും
ഇവനറിയാതിരിക്കുമോ....
ഇവനെയറിക്കാതിരിക്കുമോ......



Tuesday, October 23, 2012

അറിവ്‌

അറിയുക പിന്നെയുമറിയുകയീ
വേവും നോവുകള്‍  നോവല്ല ....

ദിനരാത്രങ്ങളുരുകിയൊലിച്ചീ-
കാലത്തിന്നള നിറയുമ്പോള്‍
നൂലായ് പിന്നെയുമെത്തുന്നു
കരളു പിളര്‍ക്കും വേദനകള്‍

മെഴുതിരിപോലെയെരിയുന്നു
ഞാന്‍ മനമുരുകുന്നു പാടുന്നു

ഓരോ പുലരിയുമെരിയും വേനല്‍
കടലായ്‌ മുന്നില്‍ നിറയുമ്പോള്‍
അണയുന്നിരവുകള്‍ മരുഭൂവാക്കാന്‍
ക്രൌര്യത തിന്നുതുടുത്ത പകല്‍

പ്രിയമൊരു പാട്ടിന്നോര്‍മകള്‍ പോലും
പരതിയെടുക്കാന്‍ തന്നീടാതെ
പിടിച്ചു വലിച്ചു ഞെരിക്കുകയാണെന്‍
ചേതനയെയൊരു  ചെന്നായ്‌കൂട്ടം

അറിയുക പിന്നെയുമറിയുകയീ
അറിയും നോവുകള്‍  നോവല്ല ....
മെഴുതിരിപോലെയെരിയുന്നു
ഞാന്‍ മനമുരുകുന്നു പാടുന്നു

Thursday, October 4, 2012

കറുത്ത വെളുപ്പ്

വെളുത്തൊരമമയ്ക്കും
കറുത്തൊരച്ചനും പിറന്ന
കറുത്ത നീയും പിന്നെ
വെളുത്ത ഞാനും

കറുപ്പൊഴികെ ഏതു വര്‍ണ്ണവും നിനക്ക് 
പ്രിയപ്പെട്ടതായിരുന്നു

കാര്‍മുകില്‍ വര്‍ണ്ണനെ കുറിച്ചുള്ള
വര്‍ണ്ണനകളിലൊന്നും
നീ  തൃപ്തയായിരുന്നുമില്ല

കറുപ്പ് മാറാന്‍ പൊടിക്കൈകള്‍
തേടിയ ബാല്യം
പരിഹാസച്ചിരിയില്‍ ഞങ്ങള്‍
വീണ്ടുമെത്രയാണ് കറുപ്പിച്ചത്........

ഒടുവില്‍ സോദരീ
സര്‍പ്പവിഷനീലിമയില്‍
നീ കറുപ്പ് വെടിഞ്ഞ്
വെളുപ്പണിഞ്ഞ്
വെളുത്ത വാനിലലിഞ്ഞെങ്കിലും
വെളുത്ത ഞങ്ങളീ
കറുത്ത മണ്ണില്‍
ഉള്ളം കറുത്തുമിന്നും
കനല് തിന്നുന്നു


മീശയുടെ ശ

മീശ പിരിച്ചു പിരിഞ്ഞു നമ്മൾ മീശ പിരിച്ചു പിരിച്ചൂ..... മൂക്കേൽ തൊട്ടു കളിച്ചൂ പിന്നെ മീശ വടിച്ചു കളഞ്ഞൂ.... ആഞ്ഞൂ പിടിച്ചു വലിച്ചൂ ...